വികസന രാഷ്ട്രീയത്തിന്റെ വിജയം: വി.മുരളീധരന്‍

സദ്ഭരണത്തിനുള്ള അംഗീകാരമാണ് നാലു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ബിജെപിയുടെ വികസന രാഷ്ട്രീയത്തിലധിഷ്ഠിതമായ ഭരണമാണ് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയതും ഈ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ജനപ്രീതി വര്‍ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രവും സംസ്ഥാനവും ഒരു പാര്‍ട്ടി ഭരിക്കുന്നതിന്റെ ഗുണഫലം അറിഞ്ഞവരാണ് ബിജെപിയെ വീണ്ടും ജയിപ്പിച്ചത്. അഴിമതിയുടെ പര്യായമായ കോണ്‍ഗ്രസിനെ ജനങ്ങള്‍ തന്നെ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കിയെന്ന് വി.മുരളീധരന്‍ പറഞ്ഞു. ‘ പ്രിയങ്ക പരീക്ഷണം’ തകര്‍ന്ന് തരിപ്പണമായതിലൂടെ നെഹ്‌റു കുടുംബത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പ്രകടമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also :
കേരളത്തിലടക്കം കോണ്‍ഗ്രസ് വീണ്ടും തകരാന്‍ പോവുകയാണ്. പിണറായി വിജയനൊപ്പം ചേര്‍ന്ന് യോഗി ആദിത്യനാഥിനെ ചീത്ത വിളിച്ച വി.ഡി.സതീശന് ഇപ്പോള്‍ എന്തുണ്ട് പറയാനെന്ന് വി.മുരളീധരന്‍ ചോദിച്ചു.
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് വിമര്‍ശിച്ചാല്‍ യുപിയിലെ ജനം യോഗിയെ തള്ളിപ്പറയുമെന്ന് കരുതിയവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.
പിണറായി ഭരിക്കുന്ന കേരളം പോലെ നിയമവാഴ്ച തകര്‍ന്ന സംസ്ഥാനമാക്കരുത് എന്ന യോഗി ആദിത്യനാഥിന്റെ ആഹ്വാനം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഏറ്റെടുത്തു. പിണറായി ഭരണത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായി എന്ന് യോഗിക്ക് മനസിലായെങ്കിലും വി.ഡി.സതീശന് ബോധ്യപ്പെട്ടിട്ടില്ലെന്നും വി.മുരളീധരന്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശില്‍ അഞ്ചു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ കേരളത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Story Highlights: Success in Development Politics: V. Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here