എറണാകുളം-അങ്കമാലി രൂപതയിൽ നാളെ മുതൽ ഏകീകൃത കുർബാന നടപ്പാക്കണം : കർദ്ദിനാൾ ജോർജ് അലഞ്ചേരി
എറണാകുളം-അങ്കമാലി രൂപതയിൽ നാളെ മുതൽ ഏകീകൃത കുർബാന നടപ്പാക്കണമന്ന് കർദ്ദിനാൾ ജോർജ് അലഞ്ചേരി. ഈസ്റ്റർ മുതൽ ഏകീകൃത കുർബാന രീതി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമപരമായ ഇളവ് വാങ്ങണമെന്നാണ് ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് അലഞ്ചേരിയുടെ അന്ത്യശ്യാസനം.
2021 നവംബർ 28 മുതലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പണ രീതി നിലവിൽ വന്നത്. പ്രായോഗിമായി നടപ്പാക്കാൻ സാധിക്കാത്ത ഇടങ്ങളിൽ തയ്യാറെടുപ്പുകൾക്കു വേണ്ടി ഈസ്റ്റർ വരെ സമയം നീട്ടി നൽകുകയായിരുന്നു.
അതേസമയം, തീരുമാനത്തിനെതിരെ രൂപതയിലെ വൈദികർ കാനോനിക നിയമനടപടിക്കായി അപ്പീൽ നൽകി. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ആർച്ചുബിഷപ് ആൻറണി കരിയിൽ സർക്കുലറിൽ ഒപ്പിട്ടതെന്നാണ് വൈദികരുടെ ആരോപണം. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തന്നെയാണ് ചൊല്ലുകയെന്നും വൈദികർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here