നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 22വയസ്
നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 22വയസ്. അനായാസമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടനായിരുന്നു ബഹദൂര്‍. ഒട്ടേറെ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച ബഹദൂര്‍ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.
ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പി.കെ.കുഞ്ഞാലു എന്ന ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. അനായാസവും ലളിതവുമായിരുന്നു ആ അഭിനയശൈലി… കോമഡി വേഷങ്ങളും ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളും ഒരുപോലെ മികച്ചതാക്കി ബഹദൂര്‍. വേഷം ചെറുതായാലും വലുതായാലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബഹദൂര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
നാടക നടനായി തുടങ്ങിയ ബഹദൂറിന് ആ അനുഭവങ്ങള്‍ സിനിമയില്‍ മുതല്‍ക്കൂട്ടായി. നടനെന്ന നിലയില്‍ നിരന്തരം സ്വയം നവീകരിച്ച ബഹദൂര്‍ അഭിനയത്തെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ചു. അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ബഹദൂര്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ളതും ഒരുതവണ മികച്ച ഹാസ്യനടനുമുള്ള സംസ്ഥാന പുരസ്‌കാരം നേടി.
Read Also: മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഇച്ചാക്കയും താരങ്ങളും…
ഇടക്കാലത്ത് നിര്‍മാതാവായും ഒരുകൈ നോക്കി ബഹദൂര്‍. ജീവിതത്തില്‍ നിന്ന് വിടവാങ്ങി 22 വര്‍ഷം കഴിഞ്ഞെങ്കിലും ബഹദൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു.
Story Highlights: actor bahadoor memory day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here