മതം ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാകില്ല; വര്‍ഗീയത പടര്‍ത്തുന്നവര്‍ കപടവിശ്വാസികളെന്ന് എം.കെ സ്റ്റാലിന്‍
മതം ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാകില്ലെന്നും അത്തരം വിഭജനത്തിന് കാരണമാകുന്നവര്‍ യഥാര്‍ത്ഥ ആത്മീയവാദികളാകില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വര്‍ഗീയത പടര്‍ത്തുന്നവര്‍ കപടവിശ്വാസികളാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ മതപരമായ കാര്‍ഡ് കളിക്കുകയാണെന്നും ബിജെപിയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.(those who use religion to divide people are not true spiritualists says mk stalin)
ക്ഷേത്രങ്ങളുടെ നവീകരണവും പൈതൃക നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും ഉള്‍പ്പെടെയുള്ള വികസനത്തില്‍ ഡിഎംകെയുടെ സംഭാവനകളെക്കുറിച്ച് മതത്തിന്റെ പേരില്‍ രാഷ്ട്രീയം നടത്തുന്നവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല, ഹിന്ദു വിരുദ്ധനാണെന്ന് ആരോപിക്കുന്നവരെ അവഗണിക്കുക്കയാണ്, വിലകുറഞ്ഞ പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണ് ആരോപണങ്ങള്‍ ഉണ്ടാക്കുന്നത്.
Read Also: ശ്രീലങ്കയിലെ ആഭ്യന്തര കലാപം: കേരള- തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല.നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക’.തിരുവണ്ണാമലൈയില്‍ സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കാവേ എം.കെ സ്റ്റാലിന്‍ പറഞ്ഞു
Story Highlights: those who use religion to divide people are not true spiritualists says mk stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here