Advertisement

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 101 റൺസിൻ്റെ ജയം

September 8, 2022
Google News 1 minute Read

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 101 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന് 8 വിക്കറ്റിന് 111 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി, കെ.എൽ രാഹുൽ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറിൽ എട്ട് വിക്കറ്റിന് 111 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഓവറിൽ തന്നെ ഭുവി ഓപ്പണർമാരായ ഹസ്രത്തുള്ള ജസായി (0), റഹ്മാനുള്ള ഗുർബാസ് എന്നിവരെ പവലിയനിലേക്ക് മടങ്ങി. രണ്ട് റൺസ് എടുത്ത കരീം ജനത്തിനെയും ഭുവി പുറത്താക്കി. ശേഷമെത്തിയ നജീബുള്ള സദ്രാനും(0) അക്കൗണ്ട് തുറക്കാനായില്ല.

ക്യാപ്റ്റൻ മുഹമ്മദ് നബിയെ പുറത്താക്കി അർഷ്ദീപ് സിംഗ് അഫ്ഗാന് അഞ്ചാം പ്രഹരം നൽകി. റാഷിദ് ഖാനെ ദീപക് ഹൂഡ പുറത്താക്കി. ഇബ്രാഹിം സദ്രാൻ പുറത്താകാതെ 64 റൺസ് നേടി. മുജീബ് ഉർ റഹ്മാൻ 18 ഉം റാഷിദ് ഖാൻ 15 ഉം റൺസെടുത്തു. ഭുവി തന്റെ നാലോവറിൽ 4 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ. അർഷ്ദീപ് സിംഗ്, രവിചന്ദ്രൻ അശ്വിൻ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ കോലിയും രാഹുലും 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തിൽ 62 റൺസെടുത്താണ് കെ.എൽ രാഹുൽ മടങ്ങിയത്. ഈ ടൂർണമെന്റിൽ രാഹുലിന്റെ ആദ്യ ഫിഫ്റ്റിയാണിത്. ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡായി. സൂര്യകുമാർ 6 റൺസെടുത്തു. വിരാട് കോലി 61 പന്തിൽ 12 ഫോറും ആറ് സിക്‌സും സഹിതം 122 റൺസുമായി പുറത്താകാതെ നിന്നു. പന്ത് 16 പന്തിൽ 20 റൺസെടുത്തു. അഫ്ഗാനിസ്ഥാനു വേണ്ടി ഫരീദ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Story Highlights: India defeat Afghanistan by 101 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here