തിമോത്തി വിയയിലൂടെ ആദ്യ പകുതിയിൽ മുന്നിൽ യുഎസ്എ
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ വെയിൽസും യുഎസ്എയും നേര്‍ക്കുനേര്‍ വന്ന മത്സരത്തിൽ ആദ്യ പകുതിയിൽ യുഎസ്എ മുന്നിൽ. കരുത്തരായ യുഎസ്എ (1-0) ഒരു ഗോളിനാണ് മുന്നിൽ. (fifa world cup2022 group b usa vs wales)
തിമോത്തി വിയയിലൂടെയായിരുന്നു യുഎസ്എ തങ്ങളുടെ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 36 ആം മിനിറ്റിലായിരുന്നു ആദ്യ ഗോൾ നേടിയത്. പാസുകളുടെ കൃത്യത തന്നെയായിരുന്നു യുഎസ്എ നിരയുടെ മികവ്. യു.എസ് തന്നെയാണ് ആധിപത്യം പുലർത്തി തുടങ്ങിയത്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
അതേസമയം ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് മത്സരത്തിനൊരുങ്ങി വെയിൽസ്. 64 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയിൽസ് ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. 1958ലാണ് വെയിൽസ് ഇതിനുമുമ്പ് ലോകകപ്പ് കളിച്ചത്. എന്നാൽ യുഎസ് ആവട്ടെ 2014-ൽ ആണ് അവസാനമായി ലോകകപ്പ് കളിച്ചത്. യു.എസും ഗ്രൂപ്പ് ബിയിലെ ആദ്യ കളിക്കിറങ്ങുകയാണ്.
വെയിൽസിനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് യു.എസ് ഒരുങ്ങുന്നത്. വെയിൽസിനെതിരായ ആവേശ മത്സരത്തിൽ യു.എസിന്റെ വിജയസാധ്യത തള്ളിക്കളയാനാവില്ല. വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്ലിന് ഈ ലോകകപ്പ് ഏറെ പ്രാധാന്യമുള്ളതുമാണ്.
റോബ് പേജ് പരിശീലിപ്പിക്കുന്ന വെയിൽസ് ടീമിൽ വെയ്ൻ ഹെന്നസി, ഏഥൻ അംപാഡു, ഡാനിയൽ ജെയിംസ്, കോണോർ റോബർട്സ് തുടങ്ങി യൂറോപ്പിലെ പ്രമുഖ ടീമുകളിൽ കളിക്കുന്നവരാണ് എല്ലാവരും.
ഗ്രെഗ് ബെർഹാൽട്ടർ പരിശീലിപ്പിക്കുന്ന യു.എസ് ടീമിൽ ടെയ്ലർ ആഡംസാണ് നായകൻ. ക്രിസ്റ്റ്യൻ പുലിസിച്, തിമോത്തി വിയ, ജിയോ റെയ്ന, വെസ്റ്റൺ മക്കന്നി, മാറ്റ് ടർണർ തുടങ്ങിയ പ്രമുഖർ സംഘത്തിലുണ്ട്.
ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സ് ഏകപക്ഷീയമായ രണ്ട് ഗോളിന് സെനഗലിനെ തകർത്തു. മത്സരത്തിൻറെ രണ്ടാം പകുതിയുടെ അവസനമാണ് രണ്ട് ഗോളും പിറന്നത്.
Story Highlights : fifa world cup2022 group b usa vs wales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here