Advertisement

കണ്ണൂരിൽ 30 കോടി മുടക്കി നിർമ്മിക്കുന്ന റിസോർട്ടിന് പിന്നിൽ ഇ.പി ജയരാജൻ, അനധികൃത സ്വത്തുസമ്പാദനം നടത്തി; പി. ജയരാജൻ

December 24, 2022
Google News 2 minutes Read
P Jayarajan against EP Jayarajan Resort construction Kannur

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ. ഇ.പി ജയരാജൻ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചു. കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ​ഗുരുതരമായ ആരോപണമാണ് പി. ജയരാജൻ ഉന്നയിക്കുന്നത്. ( P Jayarajan against EP Jayarajan Resort construction Kannur ).

കേരള ആയുർവേദിക് ആന്റ് കെയർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താൻ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ പറയുകയും ചെയ്തു. എന്നാൽ പരാതി രേഖാമൂലം എഴുതി നൽകണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഇത് ഏറ്റുപിടിക്കുന്നതോടെ വലിയ വിവാദങ്ങളുണ്ടാകാൻ സാധ്യതയുള്ള വിഷയമാണിത്.

Read Also: വിഴിഞ്ഞം പദ്ധതി കേരളാ വികസനത്തിന്‌ അത്യന്താപേക്ഷിതം, അട്ടിമറിക്കാൻ നീക്കം നടക്കുന്നു; ഇ.പി ജയരാജന്‍

ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോ​ഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ​ഗോവിന്ദനും സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തിൽ തന്നെയാണ് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ ​ഗൗരവകരമായ ആക്ഷേപങ്ങൾ ഉന്നയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോ​ഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇ.പി ജയരാജൻ വിട്ടുനിൽക്കുന്ന സാഹചര്യമുണ്ട്. അതിനിടയിലാണ് അനധികൃത സ്വത്തുസമ്പാദന ആരോപണം ഉയർന്നു വരുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് റിസോർട്ട് തയ്യാറാക്കിയതെന്നും ഈ റിസോർട്ടിന്റെ കമ്പനിയിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും ഡയറക്റ്റർ ബോർഡ് അം​ഗങ്ങളാണെന്നുമൊക്കെയാണ് ആരോപണങ്ങൾ.

Story Highlights: P Jayarajan against EP Jayarajan Resort construction Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here