Advertisement

തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സഭ വിട്ടിറങ്ങി ഗവര്‍ണര്‍ ആര്‍.എന്‍ രവി

January 9, 2023
Google News 2 minutes Read
Tamil Nadu Governor Walks Out Amid Row With MK Stalin

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നാടകീയ രംഗങ്ങളാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയത്. സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങളടങ്ങിയ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് ആര്‍എന്‍ രവി ഇറങ്ങിപ്പോയത്.

ഗവര്‍ണറുടെ യഥാര്‍ത്ഥ പ്രസംഗം മാത്രം രേഖപ്പെടുത്തണമെന്നായിരുന്നു എം കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞത്. തുടര്‍ന്ന് ദേശീയഗാനത്തിനുപോലും കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ സഭ വിട്ടിറങ്ങുകയായിരുന്നു.

തമിഴ്‌നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വിശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമര്‍ശിച്ചും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. ഭരണകക്ഷിയായ ഡിഎംകെ ഉയര്‍ത്തിപ്പിടിക്കുന്ന ‘ദ്രാവിഡ മാതൃക’യെക്കുറിച്ചുള്ള പരാമര്‍ശവും ഗവര്‍ണര്‍ വായിച്ചില്ല. ഗവര്‍ണറുടെ നടപടി നിയമസഭാ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് എംകെ സ്റ്റാലിന്‍ പ്രമേയത്തില്‍ പറഞ്ഞു.

Read Also:തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുന്നു; ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല

ഗവര്‍ണറുടെ നടപടിക്കെതിരെ നിയമസഭയില്‍ ‘ക്വിറ്റ് തമിഴ്‌നാട് ‘മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഡിഎംകെ എംഎല്‍എമാരും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ഗവര്‍ണര്‍ ആര്‍എസ്എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്നായിരുന്നു മുദ്രാവാക്യം. അതേസമയം കോണ്‍ഗ്രസ് എംപി കാര്‍ത്തി പി ചിദംബരം ഗവര്‍ണറെ രാഷ്ട്രപതി ഭവന്‍ തിരികെ വിളിണമെന്ന് ആവശ്യപ്പെട്ടു.

Story Highlights: Tamil Nadu Governor Walks Out Amid Row With MK Stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here