ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ; ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് നിര്‍മല സീതാരാമന്‍

നിക്ഷേപങ്ങളെ ബാധിക്കുന്ന ഇന്ത്യയുടെ നെഗറ്റീവ് പാശ്ചാത്യ ധാരണയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. “ഭൂമിയിൽ പോലും സന്ദർശിക്കാത്ത ആളുകൾ” കെട്ടിപ്പടുക്കുന്ന ധാരണകൾ കേൾക്കുന്നതിന് പകരം “വന്ന് നോക്കാൻ” നിക്ഷേപകരോട് മന്ത്രി അഭ്യർത്ഥിച്ചു. തിങ്കളാഴ്ച അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റര്‍നാഷണൽ ഇക്കണോമിക്‌സിൽ (പിഐഐഇ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.(Muslims doing better in india nirmala sitharaman)
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.അവരുടെ ജീവിതം ദുഷ്കരമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ ഇന്ത്യയില്‍ സംഭവിക്കുമോ? അങ്ങനെയാണെങ്കില്‍ 1947ല്‍ ഉള്ളതിനെക്കാള്‍ മുസ്‍ലിങ്ങളുടെ എണ്ണം വര്‍ധിക്കുമോ? ”എന്നും മന്ത്രി ചോദിച്ചു.
Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം
പാകിസ്താനിലെ മുസ്ലിംങ്ങളെക്കാൾ മികച്ച ജീവിത നിലവാരം ഇന്ത്യയിലെ മുസ്‍ലിംങ്ങൾക്കുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.പാകിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. ചെറിയ ആരോപണങ്ങൾക്ക് പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: Muslims doing better in india nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here