ബ്രിക്‌സ് 2023-ൽ ഗ്രൂപ്പ് ഫോട്ടോയ്‌ക്കിടെ നിലത്ത് സ്ഥാനം സൂചിപ്പിക്കാൻ ത്രിവർണ്ണ പതാക; മോദിയുടെ പ്രതികരണം!!
പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാജ്യത്തിന്റെ പതാകയോടുള്ള ആദരവ് പ്രകടിപ്പിച്ചു. നിൽക്കുന്ന സ്ഥാനം സൂചിപ്പിക്കാൻ നിലത്ത് സ്ഥാപിച്ച ഇന്ത്യൻ ത്രിവർണ്ണ പതാകയെ അദ്ദേഹം ശ്രദ്ധിക്കുകയും അതിൽ കാലുകുത്താതിരിക്കാൻ ശ്രദ്ധിക്കുകയും അത് എടുത്ത് തന്റെ പക്കൽ സൂക്ഷിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റമഫോസയും ഇത് പിന്തുടർന്നു. (PM Notices Indian Flag On The Floor – He Does This)
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും പ്രാദേശികവും ബഹുമുഖവുമായ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിന് സംയുക്തമായി പ്രവർത്തിക്കാനുള്ള വഴികൾ എന്നിവ അവലോകനം ചെയ്യുകയും ചെയ്തു. പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ജോഹന്നാസ്ബർഗിൽ വെച്ചാണ് മോദി റംഫോസയുമായി കൂടിക്കാഴ്ച നടത്തിയത്.
Read Also: 2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്
#WATCH | Johannesburg, South Africa | PM Narendra Modi notices Indian Tricolour on the ground (to denote standing position) during the group photo at BRICS, makes sure to not step on it, picks it up and keeps it with him. South African President Cyril Ramaphosa follows suit. pic.twitter.com/vf5pAkgPQo
— ANI (@ANI) August 23, 2023
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പ്രതിരോധം, കൃഷി, വ്യാപാരം, നിക്ഷേപം, ആരോഗ്യം, സംരക്ഷണം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു,” എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് പൂർണ്ണ പിന്തുണയും ആഫ്രിക്കൻ യൂണിയന് ജി-20 ന്റെ പൂർണ്ണ അംഗത്വം നൽകുന്നതിനുള്ള ഇന്ത്യയുടെ മുൻകൈയെ അഭിനന്ദിക്കുന്നതായും റമാഫോസ പ്രസ്താവനയിൽ പറഞ്ഞു, ജി-20 ഉച്ചകോടിക്കായി ന്യൂഡൽഹി സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് അറിയിച്ചു.
Story Highlights: PM Notices Indian Flag On The Floor, He Does This
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here