‘നികുതി അടച്ചോ എന്നല്ല ചോദ്യം, സേവനം എന്തായിരുന്നെന്നാണ്’;മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

മാസപ്പടി വിവാദത്തില്‍ ആദ്യമായി മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നികുതി അടച്ചോ ഇല്ലയോ എന്നതല്ല പ്രതിപക്ഷത്തിന്റെ ചോദ്യമെന്ന് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണ്. എന്ത് സര്‍വീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് തങ്ങള്‍ ചോദിക്കുന്നത്. ഏത് സേവനമാണ് കമ്പനി നല്‍കിയതെന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ലെന്നും കെ സുധാകരന്‍ ആഞ്ഞടിച്ചു. (K Sudhakaran slams pinarayi vijayan in masappadi row)
വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു. ഒരു സേവനവും നല്‍കാതെ മാസാമാസം പണം എത്തിയിട്ടുണ്ടെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നതാണ് ആരോപണം. ജനങ്ങളെ വിഡ്ഢിയാക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് ഇന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും പറഞ്ഞിരുന്നു. മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങള്‍ അപവാദ പ്രചാരണത്തിന്റെ ആവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
Story Highlights: K Sudhakaran slams Pinarayi Vijayan in Masappadi row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here