മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി

ചോദ്യ കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി. മഹുവ മൊയ്ത്രക്ക് എതിരായ ഐ ടി, വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ റിപ്പോർട്ടുകൾ എത്തിക്സ് കമ്മറ്റിക്ക് മുന്നിലുണ്ട്. മഹുവയുടെ ആവശ്യമനുസരിച്ചു എത്തിക്സ് കമ്മറ്റി ആവശ്യപ്പെട്ടാണ് ക്രോസ് വിസ്താരത്തിന് ഹാജരാകാൻ തയ്യാറെന്ന് ജയ് ദേഹദ്രായി. ( mahua moitra before ethics committee )
നിർബന്ധമായും ഹാജരാകണമെന്ന കമ്മിറ്റി ചെയർമാന്റെ നിർദേശത്തിന് വഴങ്ങിയാണ് മഹുവ മൊയ്ത്ര, കൃത്യം 11 മണിക്ക് പാർലമെന്റിൽ എത്തിയത്.
പാർലമെന്റ് സമിതി നടപടികളുടെ ഭാഗമായി തനിക്ക് സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ ചെയർമാൻ മാധ്യമങ്ങൾക്കു നൽകിയത് അനുചിതമാണെന്ന വിശദീകരണത്തോടെ, നേരത്തേ ചെയർമാന് താൻ നൽകിയ കത്തിന്റെ പകർപ്പ് മഹുവ മൊയ്ത്ര പുറത്തുവിട്ടു.
കോഴ നൽകിയെന്നു പറഞ്ഞ വ്യവസായി ദർശൻ ഹീരാനന്ദാനി, അഭിഭാഷകൻ ജയ് ആനന്ദ് എന്നിവരെ ക്രോസ്വിസ്താരം ചെയ്യാൻ തനിക്ക് അവസരം നൽകണമെന്നും മഹുവ ആവശ്യപ്പെട്ടു. കമ്മറ്റി ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയ്യറാണെന്ന് ജയ് ദേഹദ്രായി അറിയിച്ചു.
ചോദ്യക്കോഴ വിവാദത്തിൽ, ഐടി ആഭ്യന്തര വിദേശകാര്യമന്ത്രാലയങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഈ മൂന്ന് റിപ്പോർട്ടുകളും മഹുവക്ക്എ തിരാണെന്നാണ് വിവരം. മഹുവയുടെ പാർലമെന്റ് ഇ മയിൽ ദുബായ് യിൽ നിന്നും 49 തവണ ഉപയോഗിച്ചിട്ടുണ്ടെന്ന്, ഐ ടി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെക്കരുതെന്ന് എവിടെയും നിഷ്കർഷിച്ചിട്ടില്ല എന്നും പാർലമെന്റ് അംഗങ്ങൾ ഇത്തരം വിവരങ്ങൾ സഹായികളുമായി പങ്കുവയ്ക്കുന്നത് പതിവാണെന്നുമാണ് മഹുവയുടെ വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എത്തിക്സ് കമ്മറ്റിയുടേതാകും.
Story Highlights: mahua moitra before ethics committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here