Advertisement

നേവിയുടെ കരുത്ത് കൂട്ടാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും ; കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി

January 15, 2025
Google News 2 minutes Read

സമുദ്രത്തിൽ രാജ്യത്തിൻറെ കരുത്ത് കൂട്ടാനായി രണ്ട് യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, എന്നീ യുദ്ധക്കപ്പലുകളും ഐഎന്‍സ് വാഗ്ഷീര്‍ എന്ന മുങ്ങിക്കപ്പലുമാണ് രാജ്യത്തിന് സമർപ്പിച്ചത്.സമുദ്ര സുരക്ഷയിൽ ലോകത്തെ നിർണായക ശക്തിയായി ഇന്ത്യമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Read Also:ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; കരാര്‍ ഹമാസും ഇസ്രയേലും അംഗീകരിച്ചുവെന്ന് റിപ്പോര്‍ട്ട്

വിശാഖ പട്ടണം ക്ലാസിലെ നാലാമൻ ആണ് INS സൂറത്ത്. ബ്രഹ്മോസ് അടക്കം അത്യാധുനിക ആയുധങ്ങളെല്ലാം ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളെയും, യുദ്ധക്കപ്പലുകളെയും,വ്യോമമാർഗമെത്തുന്ന ശത്രുക്കളെയും മിസൈലുപയോഗിച്ച് തകർക്കാൻ ശേഷിയുള്ള INS സൂറത്ത് ആദ്യ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുദ്ധ കപ്പൽ കൂടിയാണ്.

പ്രോജക്ട് 17A അഥവാ ഐഎന്‍എസ് നീലഗിരി എന്ന യുദ്ധകപ്പൽ ശത്രുക്കളുടെ റഡാറുകളിൽ നിന്ന് മറഞ്ഞ് പോകാൻ കഴിയുന്ന സ്റ്റെൽത്ത് വാർഷിപ്പാണ്. ഇതേ ക്ലാസിലെ അടുത്തയാളായ INS ഉദയഗിരി മാർച്ചിൽ കമ്മീഷൻ ചെയ്യും. പിന്നെയും അഞ്ച് പേർ കൂടി ഇതേ സീരീസിൽ എത്തും.

കാൽവരി ക്ലാസ് മുങ്ങിക്കപ്പലുകളിലെ ആറാമൻ ആണ് ഐഎൻഎസ് വാഗ്ഷീർ. ഫ്രഞ്ച് നാവികസേനയിൽ നിന്നുള്ള സാങ്കേതിക സഹായവും ഇതിന് പിന്നിലുണ്ട്. ശത്രുക്കളുടെ റഡാറുകളെ കബളിപ്പിച്ച് നിശബ്ദമായി നീങ്ങാൻ കഴിവുള്ള ഇവയ്ക്ക് വായുവിലേക്കും വെള്ളത്തിനടിയിലൂടെയും ഒരേ സമയം മിസൈലുകൾ തൊടുക്കാനും കൂടാതെ അമ്പത് ദിവസം വരെ വെള്ളത്തിനടിയിൽ തുടരാനുമാവും.

നിലവില്‍ 130 യുദ്ധക്കപ്പലുകളും 251 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് നാവികസേനയ്ക്കുള്ളത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, നാവിക സേനാ മേധാവി ദിനേശ് കെ ത്രിപാഠി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Story Highlights :Prime Minister commissioned two warships and a submarine to strengthen the nation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here