‘മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് എന്തധികാരം? നിയമനം കണ്ണിൽ പൊടിയിടാൻ’; സർക്കാരിനെതിരെ ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മിഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്ന് വിമർശനം. വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ബുധനാഴ്ച മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഭൂമി വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലെന്നാണ് സർക്കാർ പറയുന്നത്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരെ വക്കം സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരാണ് ജുഡീഷ്യൽ കമ്മീഷൻ. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ കമ്മിഷന് അധികാരമില്ലെന്നും കമ്മിഷന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ജസ്റ്റിസ് സി എൻ മൂന്ന് വിഷയങ്ങളാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കുന്നത്. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷൻ പരിശോധിക്കുക. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് ശാശ്വതപരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാനാണ് ജുഡീഷ്യൽ കമ്മീഷൻ എന്ന് സർക്കാരിന്റെ വിജ്ഞാപനത്തിൽ പറയുന്നു. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്റ്റ് പ്രകാരമാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്.
Story Highlights : High court against Kerala Government in Munambam Judicial commission appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here