‘എനിക്കെതിരെ ചരട് വലിച്ചത് എ പി അനില്‍ കുമാര്‍; നിലമ്പൂരില്‍ പിണറായിസത്തിന് എതിരായ ജനവിധി ഉണ്ടാകും’; പി വി അന്‍വര്‍

താന്‍ തോറ്റാല്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കണം എന്നു പറഞ്ഞത് യുഡിഎഫിനോടുള്ള സോഫ്റ്റ് കോര്‍ണര്‍ കൊണ്ടല്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ പിണറായിസത്തിനു എതിരായ ജനവിധി ഉണ്ടാകും. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ എ പി അനില്‍കുമാര്‍ രഹസ്യനീക്കം നടത്തി. എ പി അനില്‍ കുമാറാണ് തനിക്കെതിരെ ചരട് വലിച്ചതെന്നും പിവി അന്‍വര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
വിഡി സതീശനുമായി അകല്‍ച്ചയുണ്ടായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹമെടുക്കേണ്ട നിലപാടല്ലല്ലോ എടുത്തതെന്നും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പറവൂര്‍ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ നിയമസഭ കാണിക്കില്ല എന്നാണ് ഭീഷണി. രണ്ടാമത്തേത് പുനര്‍ജനിയുമായി ബന്ധപ്പെട്ട ഭീഷണിയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ അത് എഫ്‌ഐആര്‍ ആകും – അദ്ദേഹം പറഞ്ഞു.
തന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ സതീശന്റെ സ്വാര്‍ഥതയും ഒപ്പം അനില്‍ കുമാറിന്റെ അജണ്ടയുമെന്നും അന്‍വര്‍ ആരോപിച്ചു. വണ്ടൂര്‍ എംഎല്‍എയ്ക്ക് അറിയാം ഷൗക്കത്ത് മത്സരിച്ചാല്‍ എന്താവുമെന്ന്. മലപ്പുറത്ത് ഒറ്റ എംഎല്‍എ മതി, അദ്ദേഹം മാത്രം മതിയെന്നാണ് അനില്‍കുമാറിന്റെ പക്ഷം. പിന്തുണച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വണ്ടൂരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഷൗക്കത്ത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
എ പി അനില്‍ കുമാര്‍ ആണ് തനിക്ക് എതിരെ ചരട് വലിച്ചത്. അനില്‍ കുമാര്‍ ഇനി നിയമസഭ കാണില്ല. പറവൂരില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കും. യുഡിഫ്, എല്‍ഡിഫ് മുന്നണി ഇല്ലാതെ മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.
Story Highlights : P V Anvar against A P Anil Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here