Advertisement

കള്ളപ്പണം വെളുപ്പിക്കൽ കേസ്; റോബർട്ട് വാദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി

February 7, 2019
Google News 1 minute Read
robert vadra came before ED for interrogation

കള്ളപ്പണ വെളുപ്പിക്കൽ കേസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ വാദ്ര ഇന്നലത്തെ ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു.

ഇന്നലെ നാലു മണിക്കൂറാണ് റോബേർട്ട് വാദ്രയെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഡൽഹിയിലുള്ള എൻഫോസ് മെന്റ് ഡയറക്ടറേറ്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. വിവാദ ആയുധ ഇടപാടുകാരൻ സഞ്ച്യഭണ്ഡാരിയുമായി ബന്ധമില്ലന്ന് സിബിഐ ഉദ്യോഗസ്ഥരോട് വാദ്ര പറഞ്ഞതായാണ് സൂചന.

വിവാദ ആയുധ ഇടപാടുകാരൻ സഞ്ചയ്ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്ന കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്ര ചോദ്യം ചെയ്തത്. ഡൽഹി ഇഡിയുടെ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടുനിന്നു. വിവാദ ആയുധ ഇടപാടുകാരൻ സഞ്ച്യഭണ്ഡാരിയുമായി ബന്ധമില്ലന്ന് സിബിഐ ഉദ്യോഗസ്ഥരോട് വാദ്ര പറഞ്ഞതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട നേരെത്തെ ചോദ്യം ചെയ്ത മനോജ് അറോറ തന്റെ മുൻ തൊഴിലാളിയായിരുന്നു, ലണ്ടനിൽ സ്വത്തുവകകൾ ഇല്ലെന്നും വാദ്ര പറഞ്ഞതായാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് എ ഐസിസി ജനറൽ സെക്രട്ടറിയും ഭാര്യയുമായ പ്രിയങ്കാ വാദ്രയാണ് റോബർട്ട് വാദ്രയെ ഇ.ഡി ഓഫീസിലെത്തിച്ചത.

Read More : റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

താൻ ഭർത്താവിനൊപ്പമാണെന്ന് പ്രിയങ്ക പറഞ്ഞു .തനിക്കെതിരെയുള്ള ആരോപങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വാദ്ര പ്രതികരിച്ചു.അതേസമയം പ്രതിരോധ കരാറിലൂടെ ലഭിച്ച കള്ളപ്പണത്തിലൂടെയാണ് വാദ്ര ലണ്ടനിൽ സ്വത്ത് വകകൾ വാങ്ങിയെതെന്ന് ബിജെപി ആരോപിച്ചു.കേസിൽ പട്യാല ഹൗസ് കോടതി’ ഫെബ്രുവരി 16 വരെ വാദ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here