രാഷ്ട്രീയമല്ലാതെ രാമകഥ പറയാനാണോ പോയത്?; പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ഇ.പി സമ്മതിച്ചു; കെ സുധാകരൻ
പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇ പി തന്നെ ശരിവച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ഉന്നയിച്ച ആരോപണങ്ങൾ ഇ പി ശരിവെച്ചു . രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇപി യുടെ പ്രസ്താവന തമാശയാണ്. രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞതെന്നും സുധാകരൻ പരിഹസിച്ചു. പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തി. അതിനുശേഷം കച്ചവടവും നടത്തി. ഇ പി എങ്ങോട്ട് പോയാലും തനിക്ക് ഒന്നുമില്ലെന്നും തനിക്കെതിരായ ഗൂഢാലോചന ആരോപണം തെറ്റാണെന്നും കെ സുധാകരൻ പറഞ്ഞു.(K Sudhakaran about EP Jayarajan’s meeting with Prakash Javadekar)
സുധാകരനെതിരെ വിമർശനമുന്നയിച്ച ഇ പി, കെ സുധാകരൻ ബിജെപിയിൽ പോകാൻ നിൽക്കുന്നയാളാണെന്നും സുധാകരനെ പോലെയല്ല എല്ലാവരുമെന്നും പരിഹസിച്ചു. ആർഎസ്എസിനെതിരെ ജീവൻ കൊടുത്ത് പോരാടുന്നവരാണ് താനും പാർട്ടിയും. തനിക്ക് നന്ദകുമാറിനൊപ്പം പോകേണ്ട കാര്യമില്ല. ആർഎസ്എസ് കോൺഗ്രസ് ബന്ധമാണ് അരോപണത്തിന് പിന്നിലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Read Also: ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരിഫിനും അഴിയെണ്ണേണ്ടിവരും: ശോഭാ സുരേന്ദ്രന്‍
പ്രകാശ് ജാവദേകർ തന്നെ കാണാൻ വന്നുവെന്നും മുൻകൂട്ടി അറിയിച്ചല്ല വന്നതെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. താൻ തിരുവനന്തപുരത്ത് മകൻറെ ഫ്‌ളാറ്റിൽ ആയിരുന്നപ്പോഴാണ് ജാവദേക്കർ വന്നതെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്നും സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും ഇ.പി വ്യക്തമാക്കി. ലാവലിൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജാവദേക്കറുമായി സംസാരിച്ചില്ലെന്നും ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവദേക്കർ വന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Story Highlights : K Sudhakaran about EP Jayarajan’s meeting with Prakash Javadekar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here