സിന്ധു ഇന്നെത്തും. ഒരുങ്ങുന്നത് ആവേശോജ്ജ്വല സ്വീകരണം
റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ച പി.വി. സിന്ധു ഇന്ന് ഹൈദരാബാദിലത്തെും. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിന്ധുവിനേയും കോച്ച് പി. ഗോപീചന്ദിനെയും ഗംഭീരമായി വരവേല്‍ക്കാനാണ് തെലങ്കാന സര്‍ക്കാറിന്‍െറ തീരുമാനം.ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സ്വീകരണച്ചടങ്ങ്. അലങ്കരിച്ച വാഹനത്തിലാണ് സിന്ധുവിനെ ഇങ്ങോട്ട് ആനയിക്കുക. ആയിരത്തോളം പേര് ഇതില്‍ പങ്കെടുക്കും. തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിന്‍െറ നേതൃത്വത്തിലാണ് വിമാനത്താവളത്തിലെ സ്വീകരണം.
സിന്ധുവിന് അഞ്ചു കോടി രൂപയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു പാരിതോഷികം പ്രഖ്യാപിച്ചത്. ഗച്ചിബൗളിയില്‍ 1000 ചതുരശ്ര വാര സ്ഥലം നല്‍കാനും സിന്ധുവിന് സമ്മതമാണെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. കോച്ച് ഗോപീചന്ദിന് ഒരു കോടി രൂപയാണ് സമ്മാനം.
ആന്ധ്ര സര്‍ക്കാറും സ്വീകരണം ഒരുക്കുന്നുണ്ട്. പിന്നീട് സ്വീകരണമൊരുക്കും. ആന്ധ്ര, തെലങ്കാന സര്‍ക്കാറുകള്‍ സിന്ധുവിനെ ‘സ്വന്തമാക്കാന്‍’ മത്സരത്തിലാണ്. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപയും ഭാവി തലസ്ഥാനമായ അമരാവതിയില്‍ 1000 ചതുരശ്ര വാര ഭൂമിയുമാണ് വാഗ്ദാനം ചെയ്തത്. ആന്ധ്രയില്‍ ഗ്രൂപ് വണ്‍ ഓഫിസര്‍ പദവിയും വാഗ്ദാനമുണ്ട്. ബി.പി.സി.എല്ലില്‍ ഉദ്യോഗസ്ഥയായ സിന്ധുവിന് കമ്പനി ഡെപ്യൂട്ടി മാനേജറായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.ഗോപീചന്ദിന് 50 ലക്ഷം രൂപയും അമരാവതിയില്‍ അക്കാദമി തുടങ്ങാന്‍ ഭൂമിയും ചന്ദ്രബാബു നായിഡു നല്‍കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here