അരിയിൽ ഷുക്കൂർ വധം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല

അരിയിൽ ഷുക്കൂർ വധത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് രമേശ് ചെന്നിത്തല. കൊലക്കുറ്റം ചുമത്തിയവരെ പാർട്ടി സംരക്ഷിക്കുകയാണ്. അക്രമ രാഷ്ടീയത്തിന്റെ പ്രഭവ കേന്ദ്രം സിപിഎമ്മാണ്. സന്ദീപാനന്ദഗിരിരുടെ ആശ്രമം കത്തിച്ചവരെ എന്തുകൊണ്ട് ഇനിയും പിടികൂടിയില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.എം എൽ എ മാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് പൊതുവിൽ ഉള്ള തീരുമാനം. കേരളത്തിലെ നിലവിലെ സാഹചര്യം ഇപ്പോൾ യു ഡി എഫിന് അനുകൂലമാണെന്നും യു ഡി എഫിൽ സീറ്റ് വിഭജനം സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതി സന്ധിയാണ്. ബില്ലുകൾ ട്രഷറികളിൽ പെൻഡിംഗ് കിടക്കുന്നു. കരാറുകാർക്ക് 1200 കോടി രൂപ കൊടുക്കാനുണ്ട്. സർക്കാറിന്റെ നിത്യ ചെലവുകൾക്ക് പോലും പണമില്ല. കോടി രൂപ പിരിഞ്ഞു കിട്ടാൻ ഉണ്ട്. പൊതുകടം വർധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ തയ്യാറാക്കിയ കുറ്റപത്രം തലശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കുകയാണ്. ഷുക്കൂർ കേസ് വിചാരണ എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here