Advertisement

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

February 22, 2019
Google News 1 minute Read

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി.

Read more: ഇടത് സാംസ്‌കാരിക നായകന്മാര്‍ക്ക് ‘നട്ടെല്ലിന് പകരം ഉപയോഗിക്കാന്‍ വാഴപ്പിണ്ടി’ സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

കാസര്‍ഗോഡ് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളായ കമറുദ്ദിന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഡീനിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുചോദ്യം. നിയമം പഠിച്ചിട്ടുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു.ആദ്യ കേസായാണ് കോടതി ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ് ഡിസിസി നേതാക്കള്‍ക്കെതിരേയും പരിഗണിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷണനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസമാണ് ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹര്‍ത്താലിന് ആഹ്വാസം ചെയ്തത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴുദിവസം മുന്‍പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കവെയാണ് ഡീന്‍ അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഡീനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരുന്നു.മുന്‍കൂര്‍ നോട്ടീസ് നല്‍കാത്തതിന്റെ പേരിലാണ് കോടതി കേസെടുത്തിരിക്കുന്നത്. ഡീന്‍ കുര്യാക്കോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും സര്‍ക്കാര്‍ ഹൈക്കോടതിയിക്ക് കൈമാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here