കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ആശ്വാസവാക്കുമായി കെ കെ രമ
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ എത്തി. ശരത് ലാലിന്റെ വീട്ടിലെത്തിയ രമ, അമ്മ ലതയെ ആശ്വസിപ്പിച്ചു. നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ലതയെ ചേര്‍ത്തുപിടിച്ച് രമ പറഞ്ഞു. ‘എന്റെ ഭര്‍ത്താവിനേയും അവര്‍ കൊത്തിനുറുക്കുകയാണ് ചെയ്തത്’. സങ്കടം സഹിക്കാന്‍ കഴിയാതെ രമയും പൊട്ടിക്കരഞ്ഞു.
തുടര്‍ന്ന് കൃപേഷിന്റെ വീട്ടില്‍ എത്തിയ രമ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൃപേഷിന്റെ മരണം കുടുംബത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കൃപേഷിന്റെ അമ്മ ബാലാമണിയേയും അച്ഛന്‍ കൃഷ്ണനേയും ഉള്‍പ്പെടെ രമ ആശ്വസിപ്പിച്ചു.
അതേസമയം, കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയേക്കും. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍ഗോഡ് ഉണ്ട്. വലിയ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.
മുഖ്യമന്ത്രി എത്തിയാല്‍ സ്വീകരിക്കുമെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.
Read more: പെരിയ ഇരട്ടക്കൊലപാതകം; എസ്പി മുഹമ്മദ് റഫീക്ക് അന്വേഷണ സംഘത്തലവൻ
അതിനിടെ കേസിലെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം ഉച്ചയോടുകൂടി കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പൊലീസ് കസ്റ്റഡിയിലുള്ള സജി ജോര്‍ജുമായി ഇന്നലെ പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here