Advertisement

കാസര്‍കോട് ഇരട്ടക്കൊലപാതകം; അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് ഡിജിപി

February 24, 2019
Google News 1 minute Read

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം മികച്ച രീതിയിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. കൊലപാതകം നടന്ന കാസര്‍കോട് പെരിയയില്‍ പോകുമെന്നും ക്രൈംബ്രാഞ്ച് എഡിജിപിയോടൊപ്പമാണ് അവിടെ സന്ദര്‍ശനം നടത്തുകയെന്നും ഡിജിപി വ്യക്തമാക്കി. ഇപ്പോള്‍ നടന്നു വരുന്ന അന്വേഷണത്തില്‍ രാഷ്ട്രീയമില്ല. ശാസ്ത്രീയ പരിശോധനകളുടെ കൂടി അടിസ്ഥാനത്തില്‍ തുടരന്വേഷണം കൃത്യമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ഡിജിപി വ്യക്തമാക്കി.

Read Also: ‘ഒരു കൊലപാതകത്തോടും യോജിക്കാന്‍ സാധിക്കില്ല, ഐജി ശ്രീജിത്തില്‍ വിശ്വാസം’; പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കാസര്‍കോടെത്തിയിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നാളെയാണ് ക്രൈം ബ്രാഞ്ചിന് കൈമാറുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമാണ് അന്വേഷണ രീതി ക്രൈം ബ്രാഞ്ച് തീരുമാനിക്കുക.

Read Also: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ തോളിലേറ്റി പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം; വീഡിയോ

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഈ ആവശ്യം കാണിച്ച് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഡ്വക്കേറ്റുമാര്‍ യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച മുതല്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിരാഹാര സമരം ആരംഭിക്കാനാണ് ഡിസിസി യോഗത്തിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here