ബ്യൂട്ടി പാർലർ വെടിവയ്പ്പ്; രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം ചൊവാഴ്ച്ച സമർപ്പിക്കും
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം ചൊവാഴ്ച്ച സമർപ്പിക്കും. രവി പൂജാരിയെ സെനഗലിൽ നിന്നും വിട്ട് കിട്ടാൻ കേസുകളുടെ എണ്ണം നൽകേണ്ട സാഹചര്യത്തിലാണ് അടിയന്തരമായി കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചാലും കേസന്വേഷണം തുടരും.
Read More: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്; രവി പൂജാരിയെ പ്രതി ചേര്‍ത്ത് കേസ് കൈമാറി
ഡിസംബര്‍ 15നാണ് നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിന് നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. 2013ല്‍ കാനറാ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.
Read More: രവി പൂജാരി പി സി ജോർജിനെ ആറ് തവണ വിളിച്ചു; നിര്‍ണ്ണായക വിവരങ്ങൾ പുറത്ത്
അതിനിടെ, കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ലീന പ്രതികള്‍ക്ക് പണം നല്‍കിയതായി വിവരമുണ്ടായിരുന്നു. പൊലീസ് തലത്തിലും കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സൂചനകളുണ്ടായിരുന്നു. ബോംബെയില്‍ വച്ചായിരുന്നു പണം കൈമാറ്റം ചെയ്തത്. പൊലീസിനോടും സംഭവത്തില്‍ പരാതിയില്ലെന്ന സമീപനമാണ് ലീന മരിയ പോള്‍ സ്വീകരിച്ചത്. പോലീസ് ചോദ്യം ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലീന പൊലീസിന് മുന്നില്‍ ഹാജരായിരുന്നില്ല. കേസ് ഒത്ത് തീര്‍പ്പാക്കാന്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ ബോംബെയില്‍ വച്ച് കൈമാറിയെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here