Advertisement

ഈ തെരഞ്ഞെടുപ്പോടെ ആര്‍എംപി യുടെ അന്ത്യമെന്ന് പി ജയരാജന്‍

March 17, 2019
Google News 1 minute Read

ഈ തെരഞ്ഞെടുപ്പോടെ ആര്‍എംപി എന്ന പാര്‍ട്ടിയുടെ അന്ത്യമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ആര്‍എംപി ക്ക് സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും കഴിവില്ലെന്നും പി ജയരാജന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കാനുള്ള ആര്‍എംപിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും വടകരയില്‍ കൊലപാതകി ജയിക്കരുത് എന്നുള്ളതാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്നും ആര്‍എംപി നേതാക്കള്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.

Read Also: വടകരയില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി; ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് പിന്തുണ

വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്നും അതിനായി യുഡിഎഫിന് പിന്തുണ നല്‍കുമെന്നുമാണ്‌ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു സംസ്ഥാനസമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. കൊലപാതക രാഷ്ട്രീയമാണ് ആര്‍എംപി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാട്ടുന്നതെന്നും ജയരാജന്റെ പരാജയം ഉറപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ പാര്‍ട്ടി നടത്തുമെന്നും വേണു വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആളാണ് ജയരാജനെന്നും വടകരയില്‍ കൊലപാതകി ജയിച്ചുപോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ആര്‍എംപി വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാടെടുത്തതെന്നും കെ കെ രമയും വ്യക്തമാക്കിയിരുന്നു.

Read Also: ‘കെ കെ രമയേക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ ആർക്ക് കഴിയും’; വടകരയിൽ രമയെ പിന്തുണച്ച് കെ എം ഷാജി

വടകര സീറ്റില്‍ ആര്‍എംപി നേതാവ് കെ കെ രമയെ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നേരത്തെ നീക്കങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ചേര്‍ന്ന ആര്‍എംപി സംസ്ഥാന സമിതിയോഗം വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here