ജയപ്രദ ബിജെപിയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
നടി ജയപ്രദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇന്ന് അംഗത്വം സ്വീകരിക്കുന്ന ജയപ്രദ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാകും ജയപ്രദ മത്സരിക്കുകയെന്നും വിവരമുണ്ട്.
മുന്‍പ് സമാജ്‌വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ ജയിച്ച ഉത്തര്‍പ്രദേശിലെ രാംപുരിയില്‍ നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് സൂചന. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രാംപുരിയില്‍ ഡോ. നേപാല്‍ സിങാണ് എംപി. ഇത്തവണ ജയപ്രദയെ ഇറക്കിയാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജയപ്രദ പീന്നീട് ചന്ദ്രബാബു നായിഡുവുമായി പിണങ്ങി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ആന്ധ്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെത്തിയ ജയപ്രദ രണ്ടുതവണ രാംപുരിയില്‍ നിന്ന് മത്സരിച്ച് ലോക്‌സഭാംഗമായി. അസംഖാന്‍ തന്റെ നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്ന ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ജയപ്രദയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് അമര്‍സിങിനൊപ്പം ആര്‍എല്‍ഡിയില്‍ ചേരുകയും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്നും മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here