ഇന്നത്തെ പ്രധാന വാർത്തകൾ (2/5/2019)

പ്രതിഷേധം ഫലം കണ്ടു; കർഷകർക്കെതിരായ കേസ് പിൻവലിച്ച് പെപ്സികോ
ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസ് പെപ്സികോ പിൻവലിച്ചു. കർഷകർക്കെതിരെ കേസ് നൽകിയ പെപ്സികോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലെയ്സ് ബഹിഷ്കരണാഹ്വാനവും സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. ഇതിനെത്തുടർന്ന് കേസ് പിൻവലിക്കാൻ പെപ്സികോ നിർബന്ധിതരാവുകയായിരുന്നു.
യതിയുടേതല്ല; അതൊരു കരടിയുടെ കാല്പാട്: ഇന്ത്യൻ സൈന്യത്തിന് നേപ്പാളിന്റെ മറുപടി
നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ മിത്ത് കഥാപാത്രം യതിയുടെ കാല്പാടുകൾ കണ്ടു എന്ന ഇന്ത്യൻ സൈന്യത്തിൻ്റെ അവകാശവാദം തള്ളി നേപ്പാൾ. അത് യതിയുടെ കാല്പാടല്ലെന്നും കരടിയുടെ കാല്പാടുകളാണെന്നുമാണ് നേപ്പാൾ അറിയിച്ചത്.
തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്
തമിഴ്‌നാട്ടിൽ ഇന്നും എൻഐഎ സംഘത്തിന്റെ റെയ്ഡ്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസവും രാമനാഥപുരത്ത് റെയ്ഡ് നടത്തിയിരുന്നു. ഇന്നും റെയ്ഡ് തുടരുകയാണ്.
മുസ്ലീം ലീഗിനെതിരായ കള്ള വോട്ട് വിവാദത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറും. പിലാത്തറ കള്ളവോട്ടു വിവാദത്തോടെ സി പി എം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണക്കു നേരെ വിമർശനം ശക്തമാക്കി.
പിലാത്തറയിലെ കള്ളവോട്ട്; മൂന്ന് സ്ത്രീകൾക്കെതിരെ കേസ്
കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ മൂന്ന് സ്ത്രീകൾക്കെതിരെ കേസെടുത്തു. ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുൻ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് ക്രിമിനൽ കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here