Advertisement

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റ് ഉടമകൾ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു

September 9, 2019
Google News 1 minute Read

കൊച്ചി മരടിലെ അനധികൃത  ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റ് ഉടമകൾ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. നാല് ഫ്‌ളാറ്റ് ഉടമകളാണ് സുപ്രിം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്ന് ഫ്‌ളാറ്റ് ഉടമകൾ ഹർജിയിൽ വ്യക്തമാക്കി. കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്. എന്നാൽ വിദഗ്ദ്ധ സമിതിയോ അവർ നിയോഗിച്ച സാങ്കേതിക സമിതിയോ ഫ്‌ളാറ്റ് ഉടമകളുടെ ഭാഗം കേട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി തിങ്കളാഴ്ചയ്ക്ക് ശേഷം സുപ്രിം കോടതി പരിഗണിക്കും. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയിരുന്ന എല്ലാ റിട്ട് ഹർജികളും സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.

Read Also; മരടിലെ ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകൾ തടഞ്ഞു

അതേ സമയം അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മരടിലെ ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകൾ ഇന്ന് തടഞ്ഞു. ഫ്‌ളാറ്റിനകത്തേക്ക് കടക്കാൻ ചീഫ് സെക്രട്ടറിയെ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഫ്‌ളാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്.സുപ്രിം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഇന്ന് കൊച്ചിയിലെത്തിയത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രത്യേക യോഗവും ചേർന്നു. ജില്ലാ കളക്ടർ, മരട് നഗരസഭാ ഭരണസമിതി, സിറ്റി പൊലീസ് കമ്മീഷണർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്തത്. അതേ സമയം ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസം മാത്രമാണ് ജില്ലാ ഭരണകൂടത്തിന്റെ ബാധ്യതയെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു. ഉത്തരവ് നടപ്പാക്കേണ്ടത് മരട് നഗരസഭയാണ്. ആവശ്യമായ സഹായങ്ങൾ ജില്ലാ ഭരണകൂടം നൽകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here