ഗർഭച്ഛിദ്രത്തിൽ സ്ത്രീകൾക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ല : കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

ഗർഭച്ഛിദ്രത്തിൽ സ്ത്രീകൾക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. ഗർഭഛിദ്രം മൗലിക അവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു . സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. എംടിപി നിയമം ഉദാരമാക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് 1971 (എംടിപി) പ്രകാരം 20 ആഴ്ച്ചയിൽ താഴെയുള്ള ഭ്രൂണം മാത്രമേ ഗർഭച്ഛിദ്രം നടത്താൻ സാധിക്കുകയുള്ളു. ഈ പരിധി 26 ആഴ്ച്ചയിലേക്ക് ഉയർത്തണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഗർഭിണിയായ യുവതിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമേ നിലവിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രം നടത്താൻ സാധിക്കുകയുള്ളു. ഈ നിയമത്തിലും ഭേദഗതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here