കള്ളപ്പണക്കേസിൽ ഡികെ ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി
കള്ളപ്പണക്കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി.
ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ തുടർന്നാണ് ഈ മാസം പതിനഞ്ച് വരെ നീട്ടാൻ കോടതി ഉത്തരവിട്ടത്. ശിവകുമാറിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് അനുമതി നൽകി.
Read More: ഡി.കെ ശിവകുമാറിനും കുടുംബത്തിനും 317 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ആദായനികുതി വകുപ്പിന്റെ നിർദേശത്തെ തുടർന്ന് 2018 സെപ്തംബറിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് ഡികെ ശിവകുമാറിനെതിരെ കേസെടുക്കുന്നത്. ഡിസംബറിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശിവകുമാറിന് സമൻസ് അയച്ചിരുന്നു. എന്നാൽ, ഇത് ചോദ്യം ചെയ്തുകൊണ്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി സമൻസ് തള്ളി. ഗുജറാത്തിൽ നിന്നുള്ള 44 കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ച് സംരക്ഷിച്ചതിനു പിന്നാലെ ആയിരുന്നു ശിവകുമാറിനെതിരെയുള്ള ആദായനികുതി വകുപ്പിന്റെ നടപടി. കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി പണം കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here