ഷാജു- സിലി ദമ്പതികളുടെ മകളുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് ഡോക്ടർ അഗസ്റ്റിൻ

ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈന്റെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് ആദ്യം കുഞ്ഞിനെ പരിചരിച്ച ഹോളിക്രോസ് ഹോസ്പിറ്റലിലെ ഡോക്ടർ അഗസ്റ്റിൻ. കുഞ്ഞ് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ആയിരുന്നില്ല പ്രകടിപ്പിച്ചിരുന്നത്. ഒട്ടും പൾസ് ഇല്ലായിരുന്നെന്നും, രക്ഷപ്പെടുത്താൻ ഒരു വഴിയും ഇല്ലായിരുന്നെന്നും ഡോക്ടർ ആഗസ്റ്റിൻ ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം, കൂടത്തായി കൂട്ടക്കൊലപാതക കേസിൽ സിലിയുടെ സഹോദരൻ സിജോയെ മുഖ്യ സാക്ഷിയാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കൂടത്തായി കൊലപാതക കേസിൽ സിജോയെ പ്രധാന സാക്ഷിയാക്കുമെന്ന് ക്രൈംബ്രാഞ്ച്. ഷാജുവിന്റെ മുൻഭാര്യ സിലി മരിക്കുമ്പോൾ സിജോ ഒപ്പമുണ്ടായരുന്നു. വസ്തു കച്ചവടത്തിനായി സിജോയെ ജോളി വിളിച്ചുവരുത്തിയിരുന്നു.
Read Also : ജോളി-ഷാജു വിവാഹത്തിന് നിർബന്ധിച്ചിട്ടില്ല; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി സിലിയുടെ സഹോദരൻ
കേസിൽ ഷാജുവിനെ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അടുത്ത ദിവസം മുതൽ കൂടുതൽ അന്വേഷണവും, ചോദ്യം ചെയ്യലും ആവശ്യമായി വരുന്നതിനാൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും ബെഹ്ര പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here