Advertisement

ബിപിസിഎൽ സ്വകാര്യവത്കരണം ഉപേക്ഷിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

October 19, 2019
Google News 1 minute Read

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ലാഭകരമായി പ്രവർത്തിക്കുന്ന ഈ കമ്പനി പൊതുമേഖലയിൽ നിലനിർത്തേണ്ടത് രാജ്യതാത്പര്യമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചത് ജനങ്ങളിൽ വലിയ ഉത്കണ്ഠ ഉളവാക്കിയിരിക്കുകയാണ്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎൽ നടത്തിയത്.

ബിപിസിഎല്ലിന്റെ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾക്കും സർക്കാരിനും പ്രത്യേക താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സർക്കാർ കൂടി മുൻകയ്യെടുത്താണ്. റിഫൈനറിയിൽ കേരളത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎൽ ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തിന്റെ ഓഹരി നിലനിർത്തുകയും ബോർഡിൽ ഒരു ഡയറക്ടറെ ഉൾപ്പെടുത്തുകയും ചെയ്തു.

Read Also : മുഖ്യമന്ത്രിയുടെ നിർദേശത്തിന് പുല്ല് വില: പൊലീസിൽ വീണ്ടും ദാസ്യപ്പണി

ബിപിസിഎൽ അതിന്റെ ഉത്പാദനശേഷി വർധിപ്പിച്ചുപ്പോൾ സംസ്ഥാന സർക്കാർ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നൽകി യിട്ടുണ്ട്. 85 കോടി വരുന്ന വർക്ക് കോൺട്രാക്ട് നികുതി പൂർണമായി തിരിച്ചു നൽകാൻ സർക്കാർ സമ്മതിച്ചു. കമ്പനിയുടെ ശേഷി വർധിക്കു മ്പോൾ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീർഘകാല വായ്പയായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയിൽ 1,500 കോടി രൂപയാണ് കേരളം ഈ പൊതുമേഖലാ കമ്പനിക്ക് വായ്പയായി നൽകാൻ നിശ്ചയിച്ചത്. ഈ സഹായമെല്ലാം സംസ്ഥാന സർക്കാർ അനുവദിച്ചത് പൊതുമേഖലയിലുള്ള എണ്ണ ശുദ്ധീകരണശാല വികസിക്കണമെന്ന താത്പര്യത്തോടെയാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് സമീപത്തായി വൻകിട പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കയാണ്. കൊച്ചി റിഫൈനറിയിൽ ക്രൂഡ് ഓയിൽ സംസ്‌കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാർത്ഥങ്ങളാണ് നിർദിഷ്ട പാർക്കിൽ ഉല്പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കൽ കോംപ്ലക്‌സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. ബിപിസിഎല്ലിൻറെ സ്വകാര്യവത്കരണം കേരളത്തിൻറെ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

ദേശീയ താത്പര്യവും കേരളത്തിൻറെ പ്രത്യേക താല്പര്യവും കണക്കി ലെടുത്ത്
സ്വകാര്യവത്കരണ നടപടികൾ നിർത്തിവയ്ക്കാൻ ബന്ധ പ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here