അഞ്ജലി അമീറിന് മുൻകാമുകനിൽ നിന്ന് ആസിഡ് അറ്റാക്ക് ഭീഷണി; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി
നടി അഞ്ജലി അമീറിന് മുൻകാമുകനിൽ നിന്ന് ആസിഡ് അറ്റാക്ക് ഭീഷണി. ഫേസ്ബുക്ക് ലൈവിൽ വന്ന നടി പൊട്ടിക്കരഞ്ഞു. നേരത്തെ ഇയാളുമായി വേർപിരിഞ്ഞതായും താമസിക്കാൻ വേറെ സ്ഥലമന്വേഷിക്കുന്നതായും നടി പോസ്റ്റിട്ടിരുന്നു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശിയും മുഹമ്മദ്- സക്കീന ദമ്പതികളുടെ മകനുമായ അനസ് വിസിക്കെതിരെയാണ് അഞ്ജലി ആരോപണമുന്നയിച്ചിരുന്നത്. അയാൾ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും ശല്യപ്പെടുത്തുന്നുന്നെന്നും നടി പറയുന്നു.
ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾക്കൊണ്ടും ലിവിംഗ് ടുഗെതറിൽ എർപ്പെടേണ്ടിവന്നിരുന്നു. തന്നെ വഞ്ചിക്കാൻ ശ്രമിച്ചപ്പോൾ അയാൾക്കെതിരെ താനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഒപ്പം ജീവിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നും ആസിഡ് മുഖത്തൊഴിക്കുമെന്നും ഭീഷണിയുണ്ട്.
അയാൾക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല. പൊലീസ് കമ്മീഷണർക്ക് പെറ്റീഷൻ നൽകി കഴിഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപ അയാൾ തിരികെ നൽകാനുണ്ട്. ഒപ്പമാണ് ജീവിച്ചിരുന്നെങ്കിലും ഒട്ടും യോജിച്ച് പോകാൻ സാധിച്ചിരുന്നില്ല. കോളജിൽ പഠിക്കാൻ പോകുമ്പോഴും അയാൾക്ക് സംശയരോഗമായിരുന്നു.
ഒന്നര വർഷത്തോളമായി ജോലിക്ക് പോകാതിരുന്ന അനസ് തന്റെ കാശുകൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. നിവൃത്തികേടുകൊണ്ടാണ് ലൈവിൽ വരുന്നത്. പല തവണ ഒഴിവാക്കിത്തരാൻ പറഞ്ഞിട്ടും കേട്ടില്ല. ട്രാൻസ്‌ജെൻഡറുകൾക്ക് കുടുംബത്തിന്റെ സഹായമില്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്.സഹായിക്കാൻ ആരുമില്ല. തന്നെ ഒഴിവാക്കിത്തരണമെന്ന് കാലുപിടിച്ചാണ് പറയുന്നത് എന്നും അഞ്ജലി അമീർ. ലൈവിന്റെ അവസാനം നടി പൊട്ടിക്കരയുന്നുണ്ട്.
anjali ameer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here