മരടിൽ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ല: പ്രദേശവാസികൾ
മരടിൽ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രദേശവാസികൾ. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിക്കൽ നിർദേശങ്ങൾ നൽകുന്നതിനായാണ് യോഗം വിളിച്ചത്. 200 മുതൽ 300 മീറ്റർ പരിധിയിൽ താമസിക്കുന്നവരെ സ്‌ഫോടനത്തിന് മുമ്പ് മാറ്റി താമസിപ്പിക്കണം.
സുരക്ഷാ ആശങ്കകൾ സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സർക്കാർ വിളിച്ച യോഗം ബഹിഷ്‌ക്കരിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇതിനകം പലരും വാടക വീടുകളിലേക്ക് മാറി പക്ഷെ എന്ന് തിരിച്ചുവരാനാകുമെന്ന് ഒരുറപ്പും സർക്കാർ നൽകിയിട്ടില്ല. എച്ച്ടുഒ ഫ്‌ളാറ്റിന് സമീപത്തെ പാലത്തിന് ബലക്ഷയമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെനാണ് വിദഗ്ധരുടെ വാദം.
Read Also: മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു
കഴിഞ്ഞ ദിവസം നാട്ടുകാരുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ വരുന്ന 30ന് ശേഷം പ്രതിഷേധ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി 24 നോട് പറഞ്ഞിരുന്നു. അതിനിടെ
പൊളിക്കുന്ന ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്നവരുടെ ആശങ്ക വർധിപ്പിച്ച് എക്സ്പ്ലോസീവ് കൺട്രോളർ ആർ വേണുഗോപാലിന്റെ കണ്ടെത്തലും പുറത്ത് വന്നു. ഫ്ളാറ്റുകളുടെ ഉൾ ഭിത്തികൾ പൂർണമായും തകർത്ത ശേഷം മാത്രമേ സ്‌ഫോടനം നടത്താവൂ എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. നിലവിലെ സ്ഥിതിയിൽ ഫ്ളാറ്റ് സ്ഫോടനം നടത്തിയാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും എക്സ്പ്ലോസീവ് കൺട്രോളർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ ഈ 30ാം തിയതി മുതൽ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
maradu flats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here