Advertisement

കാട്ടുതീ ഭീഷണി ; ഓസ്‌ട്രേലിയയില്‍ വീണ്ടും അടിയന്തരാവസ്ഥ

January 2, 2020
Google News 2 minutes Read

ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൌത്ത വെയ്‌സില്‍ വീണ്ടും അടിയന്തരാവസ്ഥ. കാട്ടുതീ ഭീഷണിയെതുടര്‍ന്നാണ് നടപടി. ന്യൂ സൌത്ത് വെയ്‌സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയനാണ് ഏഴു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ന്യൂ സൌത്ത് വെയ്‌സില്‍ കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് കനത്ത ചൂടിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയപ്പിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിയോടെ തുടങ്ങുന്ന അടിയന്തരാവസ്ഥ തുടര്‍ന്നുള്ള ഏഴ് ദിവസം നീണ്ടുനില്‍കുമെന്ന് ന്യൂ സൌത്ത് വെയ്‌സ് ഭരണാധികാരി ഗ്ലാഡിസ് ബെറെജെക്ലിയന്‍ അറിയിച്ചു. റോഡുകള്‍ തടയുന്നതിനും, വേണ്ടിവന്നാല്‍ ആളുകളെ ബലമായി കുടിയൊഴിപ്പിക്കാനും സര്‍ക്കാരിന് അധികാര നല്‍കുന്നു എന്നതാണ് അടിയന്തരാവസ്ഥയുടെ പ്രധാന വ്യവസ്ഥ. മാസങ്ങളായി തുടരുന്ന കാട്ടുതീയില്‍ ഓസ്‌ട്രേലിയയില്‍ ഇതുവരെ 18 പേര്‍ മരിച്ചു. ന്യൂ സൌത്ത് വെയ്‌സിലും വികോറിയയിലും മാത്രമായി 1,200 വീടുകള്‍ കത്തിനശിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 17 പേരെ കാണാതായിട്ടുണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞ് പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

Story Highlights- The threat of wildfire, Emergency in Australia again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here