ഖാസിം സുലൈമാനിയുടെ വിലാപ യാത്ര; തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു
ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങിനായി എത്തിയ 35 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 48 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ജന്മദേശമായ കിർമാനിലാണ് സംസ്‌കാരം നടക്കുന്നത്. ഇന്ന് കിർമാനിലെ സംസ്‌കാര ചടങ്ങിൽ ഇറാന്റെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കും. സർക്കാർ പ്രഖ്യാപിച്ച ദുഖാചരണം ഇറാനിൽ തുടരുകയാണ്. ഇതിനിടെ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി അമേരിക്കൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി.
Read Also : ഖാസിം സുലൈമാനി വധം; ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി
സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട ഇറാക്കിനെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടെഹ്‌റാനിൽ നടന്ന സുലൈമാനിയുടെ മൃതദേഹം വഹിച്ച വിലാപ യാത്രയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രങ്ങണിഞ്ഞ് അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലാക്കാർഡുകളുമായി പതിനായിരങ്ങളാണ് എത്തിയത്.
Story Highlights- Qasim Sulaimani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here