നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡൽഹി സർക്കാരിന്റെ പിടിപ്പുകേട്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

നിർഭയ കൂട്ട ബലാത്സംഗ കേസിൽ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡൽഹി സർക്കാരിന്റെ പിടിപ്പു കേടുകൊണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. വധശിക്ഷ നടപ്പാക്കുന്നത് നീളുന്നതിന്റെ ഉത്തരവാദിത്വം ഡൽഹി സർക്കാറിനാണെന്നും ജാവദേകർ പറഞ്ഞു.
വധശിക്ഷക്കെതിരേ പ്രതികൾ സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി തള്ളി രണ്ടര വർഷത്തിന് ശേഷമാണ് ഡൽഹി സർക്കാർ ദയാഹർജി നൽകാനുള്ള നോട്ടീസ് പ്രതികൾക്ക് നൽകിയത്. പ്രതികൾ ഓരോരുത്തരായി ദയാഹർജി നൽകുകയാണ്. കോടതി വിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികൾക്ക് സർക്കാർ ഈ നോട്ടീസ് നൽകിയിരുന്നെങ്കിൽ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും ജാവദേകർ പറഞ്ഞു.
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രതികളിലൊരാൾ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നത്. ദയാഹർജി തള്ളിയാൽ പതിനാല് ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികൾക്ക് നൽകണം. രാഷ്ട്രപതി ദയാഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവയ്ക്കണമെന്നാണ് പ്രതികളിലൊരാളായ മുകേഷ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടത്.
story highlights- prakash javadekar, nirbhaya case, gang rape, delhi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here