എറണാകുളത്ത് കൊവിഡ് വ്യാപനം; കർശന നിയന്ത്രണം

എറണാകുളത്ത് കൊവിഡ് രോഗ വ്യാപനം വർധിക്കുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ജില്ലയിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം 100 ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 64 പേർക്കാണ്.
പ്രദേശത്ത് 27 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും പൂർണമായും നിയന്ത്രിത മേഖലയാക്കി. ചെങ്ങമനാട് പഞ്ചായത്ത് വാർഡ് 14, കരുമാല്ലൂർ പഞ്ചായത്ത് വാർഡ് 4, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷൻ 35, ശ്രീമൂലനഗരം പഞ്ചായത്ത് വാർഡ് 4, എടത്തല പഞ്ചായത്ത് വാർഡ് 2, വാഴക്കുളം പഞ്ചായത്ത് വാർഡ് 19, നീലീശ്വരം പഞ്ചായത്ത് വാർഡ് 13, വടക്കേക്കര പഞ്ചായത്ത് വാർഡ് 15, കൊച്ചി കോർപറേഷൻ വാർഡ് 66, ദൊരൈസ്വാമി അയ്യർ റോഡ് എന്നിവയും ജില്ലയിലെ മറ്റു നിയന്ത്രിത മേഖലകൾ ആക്കി. ദേശീയ പാത ഒഴികെയാണ് നിയന്ത്രണ മേഖലയാക്കിയിരിക്കുന്നത്.
Read Also : ഇന്ന് ലോക ജനസംഖ്യാദിനം
അതേസമയം കൊച്ചി കോർപറേഷൻ വാർഡ് 27 പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആലുവ നഗരസഭയിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരും. ആലുവയിലെ മാർക്കറ്റിൽ കഴിഞ്ഞ ദിവസം ആറ് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചി നഗരത്തിലെ നിയന്ത്രിത മേഖലകൾ അണുവിമുക്തമാക്കി. സ്വകാര്യ ഏജൻസിയുമായി സഹകരിച്ചായിരുന്നു അണുവിമുക്തമാക്കൽ. നഗരത്തിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും എങ്കിലും ആശങ്ക ഒഴിയുന്നില്ലെന്ന് മേയർ സൗമിനി ജെയിൻ. കഴിഞ്ഞ ദിവസം എറണാകുളം എസ്ആർവി സ്‌കൂളിലെ പ്ലസ് ടു മൂല്യനിർണയത്തിൽ പങ്കെടുത്ത കെമിസ്ട്രി അധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അധ്യാപകർ നിരീക്ഷണത്തിലാണ്.
Story Highlights – covid, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here