ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടുനീതിയെന്ന് എ കെ ആന്റണി
ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. തുടർച്ചായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിൽ പെട്ട പെൺകുട്ടികളാണ്. അതിലെ അവസാന സംഭവമാണ് ഹത്‌റാസിൽ നടന്നത്.
Read Also : ഹത്‌റാസിലേക്ക് വീണ്ടും രാഹുൽ; വണ്ടി ഓടിക്കുന്നത് പ്രിയങ്ക
പ്രതിപക്ഷ പാർട്ടികളും എൻജിഒകളും സമര രംഗത്താണ്. രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും സത്യാവസ്ഥ അറിയാനുമാണ് പോയിരിക്കുന്നത്. കാട്ടുനീതിയാണ് നടക്കുന്നതെന്നും കുടുംബത്തെ കാണാതെ തിരിച്ചുമടങ്ങുന്ന പ്രശ്‌നമില്ലെന്നും എ കെ ആന്റണി ട്വന്റിഫോറിനോട് വ്യക്തമാക്കി.
നിർഭയയെ ഗൗരവമായി ആണ് യുപിഎ ഗവൺമെന്റ് കണ്ടത്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നിയമ നിർമാണം നടത്തി. ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർ പ്രായപൂർത്തിയായവർ അല്ലെങ്കിൽപോലും കടുത്ത ശിക്ഷ നൽകാനുള്ള നിയമ നിർമാണമാണ് നടത്തിയതെന്നും എ കെ ആന്റണി പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിൽ കൃത്യം മറച്ച് വയ്ക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ കുടംബത്തെ മൃതദേഹം കാണാൻ സമ്മതിച്ചില്ല. മൃതദേഹം കത്തിച്ചുകളഞ്ഞു. എന്താണ് ഇത്ര രഹസ്യമെന്നും എ കെ ആന്റണി ചോദിച്ചു.
Story Highlights – a k antony, hatras gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here