10 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ചാലും വാർഷിക കരാർ; നിർണായക നീക്കവുമായി ബിസിസിഐ
10 രാജ്യാന്തര ടി-20 മത്സരങ്ങളെങ്കിലും കളിക്കുന്ന താരങ്ങൾക്ക് വാർഷിക കരാർ നൽകാനൊരുങ്ങി ബിസിസിഐ. നേരത്തെ, ടെസ്റ്റ് മത്സരങ്ങളിലോ ഏകദിന മത്സരങ്ങളിലോ കളിക്കുന്നവർക്ക് മാത്രമേ ബിസിസിഐ വാർഷിക കരാർ നൽകിയിരുന്നുള്ളൂ. ഈ നിയമമാണ് പൊളിച്ചെഴുത്തിനൊരുങ്ങുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള ടി-20 സ്പെഷ്യലിസ്റ്റ് താരങ്ങൾക്കും വാർഷിക കരാർ ലഭിക്കും.
നാല് ഗ്രേഡ് വാർഷിക കരാറുകളാണ് ബിസിസിഐ താരങ്ങൾക്ക് നൽകുന്നത്. എ പ്ലസ് കരാറാണ് ബിസിസിഐ നൽകുന്ന വാർഷിക കരാറിൽ ഏറ്റവും ഉയർന്നത്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്‌പ്രീത് ബുംറ എന്നീ താരങ്ങൾക്കാണ് 2019-20 സീസണിൽ എ പ്ലസ് കരാർ ലഭിച്ചത്. മൂന്നു ഫോർമാറ്റുകളിലും അവിഭാജ്യ താരങ്ങൾ ആയതാണ് മൂവർക്കും ഈ കരാർ ലഭിക്കാൻ കാരണമായത്.
Read Also : രോഹിത് ശർമ്മ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചു
എ ഗ്രേഡിൽ 11 താരങ്ങളുണ്ട്. പൂജാര, കെ എൽ രാഹുൽ, ഋഷഭ് പന്ത്, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങൾക്കാണ് എ ഗ്രേഡ് കരാർ ഉള്ളത്. വർഷം 5 കോടി രൂപ വെച്ചാണ് ഇവർക്ക് ലഭിക്കുക. ഗ്രേഡ് ബിയിൽ അഞ്ച് താരങ്ങളുണ്ട്. ചഹാൽ, ഹർദ്ദിക്, സാഹ തുടങ്ങിയ താരങ്ങൾക്ക് വർഷം 3 കോടി രൂപ വെച്ച് ലഭിക്കും. ഗ്രേഡ് സിയിൽ ആകെ 8 താരങ്ങളാണ് ഉള്ളത്. നവദീപ് സെയ്നി, മനീഷ് പാണ്ഡെ, ശ്രേയാസ് അയ്യർ തുടങ്ങിയ താരങ്ങൾക്ക് ഒരു കോടി രൂപയാണ് വാാർഷിക പ്രതിഫലം.
Story Highlights – BCCI set to grant central contracts to T20 players with minimum 10 games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here