സിറോ മലബാർ സഭയിൽ ആരാധന ഏകീകരണം ഉടൻ; മൂന്ന് മാസം സമയം നൽകി സഭാ സിനഡ്

സിറോ മലബാർ സഭയിൽ ആരാധന ഏകീകരണം നടപ്പാക്കാൻ മൂന്ന് മാസം സമയം നൽകി സഭാ സിനഡ്. മാർപ്പാപ്പയുടെ ഉത്തരവ് എല്ലാ രൂപതകളും നടപ്പാക്കണമെന്നും സിനഡ് അറിയിച്ചു. നിലവിലെ ആരാധനാ രീതി തുടരണമെന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ ആവശ്യം സിനഡ് തള്ളി. സഭാ ഐക്യത്തിന് ആരാധനക്രമം ഏകീകരണം ആവശ്യമെന്ന് വിലയിരുത്തൽ. ആരാധനാ ഏകീകരണ തീരുമാനത്തെ എതിർക്കുന്ന വൈദികരെ അനുനയിപ്പിക്കാൻ രൂപതാ അധ്യക്ഷന്മാർക്ക് ചുമതല നൽകിയിട്ടുണ്ട്. മാർപ്പാപ്പയുടെ ഉത്തരവ് നടപ്പാക്കാതെ വൈദികന്മാർ നടപടി നേരിടേണ്ടി വരും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ 61 മെത്രാന്മാർ സിനഡിൽ പങ്കെടുക്കുന്നില്ല.
സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ മാർപാപ്പയുടെ തീരുമാനം. പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പ അംഗീകാരം നൽകി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്ന് മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നു. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.
Read Also : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സിറോ മലബാർ സഭയിൽ ആരാധനക്രമം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അൾത്താരയ്ക്ക് അഭിമുഖമായുമാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.
1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്ന് മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശം നൽകി.
Story Highlight: Syro Malabar worship unification