Advertisement

വലിയഴീക്കൽ ബോട്ടപകടം; രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് പരാതി

September 2, 2021
Google News 1 minute Read
boat

വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ കോസ്റ്റൽ പൊലീസിനെതിരെ മത്സ്യത്തൊഴിലാളികളുടെ പരാതി. രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ പ്രതികരണം ലഭിച്ചില്ല. പൊലീസ് ബോട്ടിന്റെ കെട്ടുപോലും അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പരാതിയിൽ ആരോപിക്കുന്നു. രക്ഷാപ്രവർത്തനം നടത്തിയത് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ്. രക്ഷാപ്രവർത്തനത്തിനായി തോട്ടപ്പള്ളി കോസ്റ്റൽ സ്പീഡ് ബോട്ട് എത്തിക്കേണ്ടി വന്നുവെന്നും മത്സ്യത്തൊലാളികൾ പറഞ്ഞു.

Read Also : കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം

വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് നാല് പേരാണ് മരിച്ചത്. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. തുറയിൽക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവർ. വള്ളം അപകടത്തിൽപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.

Read Also : ബോട്ടപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകും: മന്ത്രി പി. പ്രസാദ്

Story Highlight: boat accident kayamkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here