Advertisement

വഖഫ് നിയമന വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

December 5, 2021
Google News 1 minute Read
Waqf board contraversary

വഖഫ് നിയമന വിവാദത്തില്‍ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. തിരുവനന്തപുരത്തെത്തി സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മറ്റ് സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്‌നം രമ്യമായി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സമസ്ത നേതൃത്വം രംഗത്തെത്തി.

നേരത്തെ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വി അബ്ദുറഹ്മാനും ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടിരുന്നു.

വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നത്തില്‍ പ്രതിഷേധിക്കേണ്ടത് പള്ളികളില്‍ തന്നെയെന്ന നിലപാടിലാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡാണ് ശ്രമിക്കേണ്ടത്. സമസ്ത പ്രതിഷേധങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡോ ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : വഖഫ് നിയമനം; പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെ,സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: മുസ്ലിം കോർഡിനേഷൻ കമ്മിറ്റി

അതേസമയം വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ഒന്‍പതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും

Story Highlights : Waqf board contraversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here