കടൽ കടക്കാൻ ബോട്ടുടമകൾ ആവശ്യപ്പെടുന്നത് 50,000 രൂപ; ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ശ്രീലങ്കൻ പൗരന്മാർ പ്രതിസന്ധിയിൽ

ശ്രീലങ്കയിൽ നിന്ന് വരുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ സജ്ജീകരണങ്ങളൊരുക്കി തമിഴ്‌നാട്. എന്നാൽ കയിൽ പണമില്ലാത്തതിനാൽ ശ്രീലങ്കൻ പൗരന്മാർക്ക് വരാനായി സാധിക്കുന്നില്ല. ശ്രീലങ്കൻ കലാപത്തെ തുടർന്ന് 2008 ൽ തമിഴ്‌നാട്ടിലെ മണ്ഡപം ക്യാമ്പിലെത്തിയ മൈക്കിളാണ് ശ്രീലങ്കയിലെ ദുരിതത്തെ കുറിച്ച് ട്വന്റിഫോറിനോട് പറഞ്ഞത്. ( boat owners demand 50000 srilankan crisis )
വിലക്കയറ്റം അതിരൂക്ഷമായതിനെ തുടർന്ന് നിത്യജീവിതത്തിന് പോലും പണമില്ലാത്ത ശ്രീലങ്കൻ പൗരന്മാരുടെ കൈയിൽ നിന്ന് 50,000 രൂപയാണ് ബോട്ടുടമകൾ കടൽ കടത്താനായി ആവശ്യപ്പെടുന്നത്. തമിഴ്‌നാട്ടിലേക്ക് ആളുകൾ എത്രവേണമെങ്കിലും വന്നോട്ടെ എന്നാണ് ശ്രീലങ്കയുടെ നിലപാട്. സിംഹളരുടെ ആധിപത്യം ഉറപ്പിക്കാനാണ് ഇത്. ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം ആരെങ്കിലും രാജ്യം വിടുന്നത് കണ്ടാൽ പോലും കോസ്റ്റ് ഗാർഡിന് അത് പ്രശ്‌നമല്ല. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് മീൻപിടിക്കാൻ പോകുന്നവർ സമുദ്രാതിർത്തി കടന്നില്ലെങ്കിൽ പോലും, അതിന് മുൻപേ തന്നെ ശ്രീലങ്ക അറസ്റ്റ് ചെയ്യുന്ന സാഹചര്യവുമുണ്ട്.
‘എന്റെ അച്ഛനും അമ്മയും സഹോദരിയും ശ്രീലങ്കയിലാണ്. അച്ഛൻ കർഷകനാണ്. എന്നാൽ വിത്തോ, വിളകളോ, വളമോ വാങ്ങാൻ പണമില്ലാത്തതിനാൽ കൃഷിയും ഉപജീവനവും പ്രതിസന്ധിയിലാണ്’- മൈക്കിൾ പറയുന്നു.
Read Also : ശ്രീലങ്കൻ പൗരന്മാർ എത്തുമെന്ന് ഇന്റലിജൻസ് സന്ദേശം; പരിശോധന ശക്തമാക്കി കോസ്റ്റൽ പൊലീസ്
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ശ്രീലങ്കയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങൾ ഇതുവരെ സർക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യയെയും ചൈനയയെയുമാണ് ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെ നോക്കുന്നത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Story Highlights: boat owners demand 50000 srilankan crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here