‘എല്ലാ വിഭാഗത്തിപ്പെട്ട ജനങ്ങൾക്കിടയിലും സ്വീകാര്യനായ നേതാവ്’ ; മികച്ച സ്ഥാനാർത്ഥിയാണ് ഡോ. ജോ ജോസഫെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട്
തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാൻ യോജിച്ച വളരെ മികച്ച സ്ഥാനാർത്ഥിയാണ് ഡോ. ജോ ജോസഫെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. യുവത്വത്തെ പ്രതിനിധികരിക്കുന്ന, മികച്ച വികസന കാഴ്ചപ്പാടുള്ള ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാനാർത്ഥിയാണ് അദ്ദേഹം. എല്ലാ വിഭാഗത്തിപ്പെട്ട ജനങ്ങൾക്കിടയിലും സ്വീകാര്യനായ നേതാവാണ് അദ്ദേഹമെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് വ്യക്തമാക്കി. (prajeev about jo joseph)
സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ജോസ് ചാക്കോ പെരിയപ്പുറത്തോടൊപ്പം ചെയ്തയാളാണ് ഡോ. ജോ ജോസഫ്. അദ്ദേഹം സാമൂഹിക പ്രവർത്തകനാണ് ‘ഹൃദയപൂർവം ഡോക്ടർ’ എന്ന പുസ്‌തകം ഏറെ പ്രസിദ്ധമാണ്. ഡോ. ജോ ജോസഫ് പ്രളയ സമയത്തും കൊവിഡിന്റെ സമയത്തും വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി.
ഇടതുപക്ഷ രാഷ്ട്രീയവുമായി എക്കാലത്തും സഹകരിക്കുന്നയാളാണ്. വികസന രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ എല്ലാവരുടെയും പിന്തുണയുള്ള ആളാവണം മത്സരിക്കേണ്ടത്. പാർട്ടിയുടെ ഭാഗമായി കൂടുതൽ പ്രൊഫഷണലുകൾ വരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം സിപിഐഎമ്മിന്റെ ഭാഗമായി ഡോക്ടർമാർ എഞ്ചിനീർയർമാർ അഭിഭാഷകർ ചാർട്ടേർഡ് അക്കൗണ്ടന്റ് ശാസ്ത്രജ്ഞമാർ തുടങ്ങിവരെല്ലാം സിപിഐഎമ്മിന്റെ ഭാഗമാകുന്നു എന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. കോതമംഗലം സ്വദേശിയായ അദ്ദേഹം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ്. സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Story Highlights: prajeev about jo joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here