‘കാലടി വെക്കാൻ തുടങ്ങി, കൂടുതൽ സംസാരിക്കും’; എസ്എംഎ ചികിത്സയ്ക്ക് ശേഷം ഗൗരിലക്ഷ്മി വീട്ടിൽ തിരികെയെത്തി
മലയാളികള്‍ ഒന്നടങ്കം സഹായഹസ്തങ്ങള്‍ നീട്ടിയ എസ്എംഎ രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മി രണ്ട് മാസത്തെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. 16 കോടി രൂപയുടെ മരുന്ന് നല്‍കിയ ശേഷം നല്ല മാറ്റം കുഞ്ഞിനുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടി കാല് ചലിപ്പിക്കുമെന്നും കൈ ഉയർത്തുമെന്നും ഗൗരിയുടെ മാതാപിതാക്കൾ പറയുന്നു.
കുഞ്ഞ് കാല് നിവർത്താനും മടക്കാനും തുടങ്ങിയതായി ഗൗരിലക്ഷ്മിയുടെ പിതാവ് ലിജു പറഞ്ഞു. കാലടി വെക്കാൻ തുടങ്ങിയിട്ടുണ്ട്. കൈ ഉയർത്തും. കൂടുതൽ സംസാരിക്കും. കിടത്തിക്കഴിഞ്ഞാൽ തിരിയുകയും മറിയുകയുമൊക്കെ ചെയ്യും. ഫിസിയോതെറാപ്പി നടക്കുന്നുണ്ട്. ബാക്കി പണത്തിൻ്റെ കാര്യം കമ്മറ്റി കൂടി തീരുമാനിക്കാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പിതാവ് പറഞ്ഞു.
Story Highlights: sma gauri lakshmi returned home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here