തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടി; ജയിച്ചുകഴിഞ്ഞപ്പോള്‍ തള്ളിപ്പറഞ്ഞു; വി.ഡി സതീശനെതിരെ ജി.സുകുമാരന്‍ നായര്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം അടുത്തിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചയാളാണ്. എന്നാല്‍ ജയിച്ചത് ഒരു സമുദായ സംഘടനയുടെയും പിന്തുണയില്ലാതെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശന്‍ ആയിരിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വി ഡി സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
എന്‍എസ്എസ് നോര്‍ത്ത് പറവൂര്‍ താലൂക്ക് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് വി ഡി സതീശനെതിരായ സുകുമാരന്‍ നായരുടെ പ്രസ്താവന. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്ന് സതീശന്‍ പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന തിരുത്തണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ആദ്യമായല്ല വി ഡി സതീശനെതിരായ സുകുമാരന്‍ നായരുടെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയും സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവ് സ്ഥാനം ഉറപ്പായപ്പോള്‍ മുതല്‍ മത-സാമുദായിക സംഘടനകളെ വി.ഡി സതീശന്‍ എതിര്‍ക്കുകയാണന്നായിരുന്നു അന്നത്തെ വിമര്‍ശനം. എന്തായാലും സതീശനെതിരായ സുകുമാരന്‍ നായരുടെ പ്രസ്താവന രാഷ്ട്രിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Story Highlights: G sukumaran nair against vd satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here