സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാക്കാൻ തീരുമാനം
സൗദി അറേബ്യയിൽ ഇഖാമ, റീഎൻട്രി ഫീസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രാജകീയ തീരുമാനത്തിൽ ചില ഭേദഗതികൾ വരുത്താൻ ഗവൺമെൻറിന്റെ തീരുമാനം. രാജ്യത്തിന് പുറത്ത് നിന്നുള്ളവരുടെ റീഎൻട്രി വിസാകാലാവധി നീട്ടാനും ഇഖാമ പുതുക്കാനുമുള്ള ഫീസുകൾ ഇരട്ടിയാക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. സൗദിയിലെ പ്രാദേശിക പത്രമായ ‘അൽമദീന’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. (Fees for expatriate re-entry and iqama renewal procedures have been doubled; Saudi government ).
Read Also: പാസഞ്ചർ ബസുകൾക്ക് സുരക്ഷ മാനദണ്ഡം കർശനമാക്കി സൗദി
വിദേശി സൗദി അറേബ്യയിൽ ആണെങ്കിൽ റീഎൻട്രിക്ക് രണ്ടു മാസത്തേക്ക് 200 റിയാലാണ് ഫീസ്. ഓരോ അധിക മാസത്തിനും 100 റിയാലും ഈടാക്കും. സൗദി അറേബ്യക്ക് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലായി വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. മൂന്നു മാസത്തേക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസയ്ക്ക് 500 റിയാലാണ്. ഓരോ അധിക മാസത്തിന് 200 റിയാലും ഫീസ് ഈടാക്കും.
സൗദി അറേബ്യയിക്ക് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിൻറെ ഇരട്ടി പണം ചെലവാക്കേണ്ടി വരും. അതായത് 400 റിയാൽ ഇതിന് ചെലവ് വരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇഖാമയുടെ കാലാവധി കഴിഞ്ഞില്ലെങ്കിൽ മാത്രമേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാനാകൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണെന്ന് ‘അൽമദീന’ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Fees for expatriate re-entry and iqama renewal procedures have been doubled; Saudi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here