ഐഎസ്ആര്‍ഒ പരീക്ഷാ കോപ്പിയടി; പിടിയിലായവര്‍ ആള്‍മാറാട്ടം നടത്തി എത്തിയത് മറ്റ് രണ്ട് പേര്‍ക്കായി
ഐഎസ്ആര്‍ഒയുടെ പരീക്ഷ എഴുതാനെത്തിയവര്‍ കോപ്പിയടിച്ച സംഭവത്തില്‍ ആള്‍മാറാട്ടവും. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തിയാണ് ഹരിയാന സ്വദേശികള്‍ കോപ്പിയടിച്ചവര്‍. അപേക്ഷകരുടെ മൊബൈല്‍ഫോണും ഇവര്‍ കൈവശം വച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഭവത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്. ഹെഡ്സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ കോപ്പിയടിച്ചത്. ചോദ്യപ്പേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു.
എഴുപത്തിയൊന്‍പത് മാര്‍ക്കിന്റെ ഉത്തരവും പ്രതികള്‍ ശരിയായി എഴുതിയിരുന്നു. ഹരിയാന സ്വദേശി സുനില്‍ ആണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന് പിടിയിലായത്. ഹരിയാന സ്വദേശി തന്നെയായ സുമിത് കുമാര്‍ എന്നയാളാണ് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് പിടിയിലായത്. മ്യൂസിയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
Story Highlights: ISRO Exam Copy arrested came in disguise for two others
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here