നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; സീനിയർ സർക്കാർ പ്ലീഡർ അഡ്വ.പി.ജി.മനു രാജിവെച്ചു

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു.
യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നത്. പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക.
എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. 2018 ലുണ്ടായ പീഡനക്കേസിൽ കേസിൽ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിർദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. 2023 ഒക്ടോബർ 10 നാണ് പീഡനം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.
കടവന്ത്രയിലെ ഓഫിസിലേക്ക് വിളിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. പിന്നീട് തന്റെ ഫോണിലേക്ക് മനു അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും യുവതി പറയുന്നു. ഈ അശ്ലീല സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഈ ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ തെളിവായി ഹാജരാക്കിയാണ് യുവതി പരാതി നല്‍കിയിരുന്നത്. പരാതി നല്‍കുമെന്ന് ഉറപ്പായപ്പോള്‍ അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഉള്‍പ്പെടെ വിളിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ഓഡിയോ റെക്കോര്‍ഡിംഗുകളും പെണ്‍കുട്ടി ഹാജരാക്കി.
Story Highlights: Senior government pleader PG Manu resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here