തൃശൂര്‍ പൂരവിവാദം: മാധ്യമങ്ങളോട് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് സുരേഷ് ഗോപി; ഇന്ത്യ മുന്നണിയെ ‘കിണ്ടി മുന്നണി’യെന്ന് വിളിച്ചും പരിഹാസം

തൃശൂര്‍ പൂരവിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ പറഞ്ഞതിന്റെ ബാക്കി കിട്ടാനാണ് മാധ്യമങ്ങള്‍ നില്‍ക്കുന്നതെന്നും ഇനി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് പറയാനുള്ളത് താന്‍ ജനങ്ങളോട് പറഞ്ഞോളാമെന്നും തനിക്ക് ഒരാളേയും പേടിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ബിജെപിയും കൃഷ്ണകുമാറും ചേര്‍ന്ന് എടുക്കുമെന്നും പാലക്കാട് വഴി കേരളമെടുക്കുമെന്നും സുരേഷ് ഗോപി കല്‍പ്പാത്തിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. (suresh gopi slams media and india alliance)
കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളേയും പിന്തുണച്ചുകൊണ്ടാണ് ഇന്ന് സുരേഷ് ഗോപി സംസാരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കൊണ്ട് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന പ്രയോജനങ്ങള്‍ ഇല്ലാതായെന്ന് സുരേഷ് ഗോപി പറഞ്ഞു. കര്‍ഷകര്‍ കൊയ്‌തെടുത്ത വിളകള്‍ ഇപ്പോള്‍ വാരിക്കൂട്ടിയിട്ട നിലയിലാണ്. കാര്‍ഷിക നിയമങ്ങള്‍ വന്നിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ നീതിയുക്തമായ ജീവിതത്തിന് വേണ്ടിയാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ ബിജെപി അല്ലാതെ മറ്റൊരു പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Also: യാത്രയയപ്പ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കാണാനെത്തി, തെറ്റുപറ്റിയെന്ന് പറഞ്ഞു; കളക്ടറുടെ മൊഴി
ഇന്ത്യ മുന്നണിക്കെതിരെ സുരേഷ് ഗോപി രൂക്ഷപരിഹാസമുയര്‍ത്തി. ഇന്തി മുന്നണിയെന്നോ കിണ്ടി മുന്നണിയെന്നോ ഒക്കെ പറഞ്ഞ് പാര്‍ലമെന്റില്‍ ചിലര്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നതെന്ന് സുരേഷ് ഗോപി ചോദിച്ചു. നാല് അക്ഷരങ്ങള്‍ ചേര്‍ന്ന ഒരു അധമ പ്രസ്ഥാനത്തിനുവേണ്ടി മുനമ്പത്തും ചെറായിയിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും ചില അധമ സ്ഥാപനങ്ങള്‍ നടത്തുന്നതിനെതിരെ മോദി സര്‍ക്കാര്‍ രംഗത്തുവന്നപ്പോള്‍ ആ സംഭവം എങ്ങോട്ടാണ് വഴിതിരിച്ചുവിട്ടതെന്ന് അറിയാമല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു.
Story Highlights : suresh gopi slams media and india alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here